നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ അതിർത്തി പങ്കിടുന്ന പുറമേരി-ചാലപ്പുറം റോഡ് തകർന്നിട്ട് 40 വർഷം. 50 വർഷം പഴക്കമുള്ള റോഡ് ആകെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. റോഡ് നന്നാക്കുമെന്ന് എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളിലും രാഷ്ട്രീയ പാർട്ടികളും, ജനപ്രതിനിധികളും പൊതുജനങ്ങൾക്ക് ഉറപ്പ് കൊടുക്കാറുണ്ടെങ്കിലും റോഡിന് ഇതുവരെ ശാപമോക്ഷമായില്ല. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കാൻറീന് പിൻവശത്ത് വടകര-തൊട്ടിൽ പാലം സംസ്ഥാനപാതയോട് ചേർന്നാണ് റോഡ് കിടക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് ഉപകാരപ്പെടുന്ന റോഡാണിത്. ഏതാണ്ട് അരകിലോമീറ്റർ ദൂരത്തിൽ കുത്തനെയുള്ള കയറ്റമാണ്. ഇത്രയുംഭാഗം മെറ്റൽ ചെയ്ത് താറിടുകയാണെങ്കിൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമായിരുന്നു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് ഏതെങ്കിലും വികസന ഫണ്ടിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കാൻ കഴിയുമെങ്കിലും റോഡ് നന്നാക്കാൻ ഭരണ സമിതി തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.