കൊടിയത്തൂർ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ തെയ്യത്തുംകടവിലുള്ള മാതൃകാ അങ്കണവാടി ബുദ്ധിമുട്ടുന്നു. സർക്കാർ കൊടിയത്തൂർ പഞ്ചായത്തിൽ അനുവദിച്ച മാതൃക അങ്കണവാടിയാണ് വെള്ളം, വെളിച്ചം, റോഡ് എന്നിവയുടെ പരിമിതി കാരണം ദുരിതമനുഭവിക്കുന്നത്. 2015 സെപറ്റംബറിൽ അന്നത്തെ മന്ത്രി എ.പി. അനിൽകുമാറാണ് കെട്ടിടോദ്ഘാടനം നിർവഹിച്ചത്. 30ലധികം കുരുന്നുകൾ പഠിക്കുന്ന ഈ അങ്കണവാടിയിലെത്താൻ പുഴയോരത്തുകൂടിയുള്ള വഴിയുണ്ടെങ്കിലും മഴക്കാലത്ത് ചളിയും വെള്ളവും കെട്ടിനിൽക്കും. ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ സഞ്ചരിച്ചാണ് കുട്ടികൾ ഇവിടെയെത്തുന്നത്. പുഴയോരമായതിനാൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അങ്കണവാടി കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.