കോഴിക്കോട്: എട്ടു കോളജുകൾകൂടി അധ്യാപകരുടെ പട്ടിക കാലിക്കറ്റ് സർവകലാശാലക്ക് കൈമാറി. പരീക്ഷ ഡ്യൂട്ടിക്കും മൂല്യനിർണയത്തിനും അധ്യാപകരെ ലഭിക്കാതായതോടെയാണ് സർവകലാശാല അധ്യാപകരുടെ പട്ടിക അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടത്. വിവരങ്ങൾ നൽകാത്ത കോളജുകളെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ട്രയൽ അലോട്ട്മെൻറിൽനിന്ന് പുറത്താക്കുെമന്ന് പരീക്ഷ കൺട്രോളർ ഉത്തരവിറക്കിയിരുന്നു. 87 കോളജുകളെ ട്രയൽ അലോട്ട്മെൻറിൽ തടയാനായിരുന്നു ഉത്തരവ്. അതേസമയം, ഏകജാലകത്തിലെ ഒാപ്ഷനുകൾ ക്രമീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല. 13ന് നടക്കുന്ന ആദ്യ അലോട്ട്മെൻറിൽ ഇൗ കോളജുകളെ തടയുമോെയന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.