കോഴിക്കോട്: നിപ ബാധിച്ച് മരിച്ച വ്യക്തിയെ വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചതിൽ സുരക്ഷ വീഴ്ചയെന്ന് പരാതി. ഇതേതുടർന്ന് ശ്മശാന തൊഴിലാളിയെ നിരീക്ഷണത്തിൽ നിർത്താൻ ജില്ല കലക്ടർ ഡി.എം.ഒക്ക് നിർദേശം നൽകി. ഇക്കഴിഞ്ഞ മേയ് 21നാണ് ശ്മശാനത്തിൽ നിപ രോഗിയുടെ മൃതദേഹം സംസ്കരിച്ചത്. എന്നാൽ, തൊഴിലാളിക്ക് ആവശ്യമായ ഒരു സുരക്ഷ സംവിധാനവും ഏർപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ശ്മശാന പരിസരത്ത് ചേർന്ന റസിഡൻറ്സ് അസോസിയേഷനുകളുടെയും നാട്ടുകാരുടെയും സംയുക്ത യോഗത്തിൽ തൊഴിലാളികളെ നിരീക്ഷിക്കാൻ കലക്ടറുടെ സഹായം തേടാൻ തീരുമാനിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വെസ്റ്റ്ഹിൽ പൊതുശ്മശാന സംരക്ഷണ സമിതി വൈസ് ചെയർമാൻ കെ. ഷിബു, ജന. കൺവീനർ വി. ഉപേഷ് എന്നിവരുടെ നേതൃത്വത്തിൽ ജില്ല കലക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.