ബാലുശ്ശേരി: ബാലുശ്ശേരിമുക്ക് ജങ്ഷനിൽ ഇഷ്ടിക പാകൽ ഇഴഞ്ഞുനീങ്ങുന്നു. ഗതാഗതക്കുരുക്ക് രൂക്ഷം. കഴിഞ്ഞ 28ാം തീയതി തുടങ്ങിവെച്ച ഇഷ്ടിക പാകൽ ഒരു ഭാഗത്ത് പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പണി പാതിവഴിക്കായതിനാൽ റോഡിെൻറ ഒരുഭാഗത്തു കൂടിയാണ് ഗതാഗതം നടക്കുന്നത്. താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും കോഴിക്കോട് റൂട്ടിലുമായി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ബാലുശ്ശേരിമുക്കിലൂടെ കടന്നുപോകുന്നത്. ഇഷ്ടിക പാകൽ തുടങ്ങിയതിെൻറ ഭാഗമായി ഇൗ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതത്തിന് പൊതുമരാമത്ത് വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അതൊന്നും പ്രാബല്യത്തിലായിട്ടില്ല. ഗതാഗതം നിയന്ത്രിക്കാനായി പൊലീസ് ഹോംഗാർഡിനെ നിയോഗിച്ചതും നേരാംവണ്ണം നടക്കുന്നില്ല. ഗതാഗതകുരുക്ക് ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.