മുക്കം: മുക്കത്ത് മൂന്നര ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഹാൻസ് ഉൾപ്പെടെ 7500 പാക്കറ്റ് ലഹരി വസ്തുക്കളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പൂക്കോട്ടൂർ സ്വദേശി കാരാട്ടുകുന്ന് റിയാസ് (32) പിടിയിലായി. താമരശ്ശേരി ഡിവൈ.എസ്.പി കെ. അഷ്റഫിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കൊടുവള്ളി സി.ഐ എൻ. ബിശ്വാസ്, മുക്കം എസ്.ഐ അഭിലാഷ്, സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ രാജീവ് ബാബു, എ.എസ്.ഐ ബിജു, ഹരിദാസ്, ഷിബിൽ ജോസഫ്, ബേബി മാത്യു, സാജു എന്നിവരാണ് പ്രതിയെ വലയിലാക്കിയത്. കോഴിക്കോട് സിറ്റി മുതൽ മലപ്പുറം ജില്ലാതിർത്തി വരെ നീളുന്ന സ്ഥലങ്ങളിൽ മൊത്ത വിൽപന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മുക്കം ഹൈസ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തുക്കൾ വിൽപന നടത്തുന്നതായി പ്രധാനാധ്യാപിക കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂളിനടുത്തുനിന്ന് റിയാസ് പിടിയിലായത്. ചോദ്യംചെയ്യലിൽ അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കൂറ്റൂളിയിലാണ് ഗോഡൗൺ എന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. ഇവിടെ സൂക്ഷിച്ച പുകയില ഉൽപന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ഒരു ദിവസംതന്നെ 50,000 രൂപയോളമാണ് പ്രതിയുടെ വരുമാനമെന്ന് പൊലീസ് പറഞ്ഞു. photo: Mkm1 മുക്കം പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത ലഹരി ഉൽപന്നങ്ങൾ. പൊലീസുകാർക്കൊപ്പമുള്ളത് പ്രതി റിയാസ് (നീല ടീ ഷർട്ട്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.