ചുങ്കം എട്ടേ നാലിലെ ഉയരമില്ലാത്ത ഡിവൈഡറുകള്‍ ഭീഷണിയുയര്‍ത്തുന്നു

ഫറോക്ക്: ദേശീയപാതയിലെ ഉയരമില്ലാത്ത ഡിവൈഡര്‍ കാരണം അപകടങ്ങള്‍ പതിവാകുന്നു. വെള്ളിയാഴ്ച രാത്രി കാറും ബൈക്കും അപകടത്തില്‍പെട്ടതാണ് അവസാനത്തേത്. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ മെഡിക്കന്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡിവൈഡറില്‍ കയറിയ കാര്‍ പെട്ടെന്ന് നിന്നപ്പോള്‍ പിറകെ സഞ്ചരിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഈ ഡിവൈഡറില്‍ കയറി നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിലിടിച്ച് ഡ്രെയ്നേജിലേക്ക് മറിഞ്ഞു. ഇരുകാറുകളും ഭാഗികമായി തകര്‍ന്നു. വ്യാഴാഴ്ച രാത്രി 10ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വരുകയായിരുന്ന പെരിന്തല്‍മണ്ണ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് ഡിവൈഡറില്‍ കയറി എതിര്‍ ദിശയില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ ഇടിച്ചത്. ഇരുകാറുകളും സമീപത്തെ ഡ്രെയ്നേജിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ സമയം ഈ ഡിവൈഡറിന് മുകളിലൂടെ റോഡ് ക്രോസ് ചെയ്യുകയായിരുന്ന നാലുപേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇവിടെ മതിയായ വെളിച്ചവുമില്ല. റോഡില്‍ താഴ്ന്നുകിടക്കുന്ന ഡിവൈഡറില്‍ ഇരുവശങ്ങളിലും മുന്നറിയിപ്പ് സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും മുന്‍ഭാഗത്ത് ഓടുന്ന വാഹനങ്ങള്‍ കാരണം ചെറിയ ഡിവൈഡര്‍ പെട്ടന്ന് ¥്രെഡവറുടെ ശ്രദ്ധയില്‍പെടാത്തതുമാണ് അപകടങ്ങള്‍ പതിവാകാന്‍ കാരണം. സമീപത്തെ വ്യാപാരികളും നാട്ടുകാരുമാണ് അര്‍ധരാത്രിയില്‍ അപകടത്തില്‍പെടുന്നവരെ സഹായിക്കുന്നത്. ദേശീയപാതയിലെ ഈ വില്ലന്‍ അപകട ഡിവൈഡര്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.