രാജ്കോട്ട്: രാജ്കോട്ട് വിമാനത്താവളത്തിൽ നിന്ന് 7.52 കോടി രൂപയുടെ സ്വർണവും വെള്ളിയും പിടിച്ചെടുത്തു. 25 കിേലാ സ്വർണവും അഞ്ച് കിലോ വെള്ളിയുമാണ് െവള്ളിയാഴ്ച രാത്രി പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണവും വെള്ളിയും കൂടുതൽ അന്വേഷണത്തിനായി ആദായനികുതിവകുപ്പിന് കൈമാറി. രാജ്കോട്ട് ആസ്ഥാനമായ രണ്ടു കൊറിയർ കമ്പനികളാണ് പ്രാദേശിക ജ്വല്ലറികൾക്കുവേണ്ടി സ്വർണം എത്തിച്ചത്. െവള്ളിയാഴ്ച രാത്രി 8.30 ഒാടെ മുംബൈയിലെത്തിയ ജെറ്റ് എയർവേസിൽ നിന്നാണ് സ്വർണവും വെള്ളിയും പിടിച്ചെടുത്തത്. പ്രാദേശിക കൊറിയർ കമ്പനികളുടെ പേരിലെത്തിയ പാേക്കജിൽ സംശയം േതാന്നിയതിനാൽ വിമാനത്താവളത്തിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, നാലുപേർ പാക്കേജ് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വന്നെങ്കിലും രേഖകൾ വ്യാജമായതിനാൽ സ്വർണം കൈമാറിയില്ലെന്നും ചോദ്യംചെയ്തശേഷം വിട്ടയച്ചുവെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.