കോട്ടയം: കാര്‍ഷികമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. റബര്‍ വിലയിടിവിന് പരിഹാരം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജോസ് കെ. മാണി എം.പിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ച്ചയില്‍നിന്ന് കാര്‍ഷിക മേഖലക്ക് ഉയര്‍ത്തെഴുന്നേല്‍പ് ആവശ്യമാണെന്ന് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, ശാന്തിഗിരി ആശ്രമം മഠാധിപതി ജ്ഞാന തപസ്വി, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി എന്നിവരും സമരപ്പന്തലിലത്തെി. സമരം നാലാം ദിവസത്തിലേക്കു കടന്നു. സമരത്തിനു ഐക്യദാര്‍ഢ്യവുമായി വിവിധ ജില്ലാ മണ്ഡലം കമ്മിറ്റികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ കോട്ടയത്ത് പ്രകടനം നടത്തി. ജോസ് കെ. മാണിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തര്‍ പ്രധാനമന്ത്രിക്കും കേന്ദ്ര വാണിജ്യ മന്ത്രിക്കും കത്തുകളും, എസ്.എം.എസും അയക്കും. ഇതിന്‍െറ ഭാഗമായി നഗരത്തില്‍ ബുധനാഴ്ച യുവജനകൂട്ടായ്മ സംഘടിപ്പിച്ചു. എം.പിയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി എന്‍. ജയരാജ് എം.എല്‍.എ രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവര്‍ക്ക് ഫാക്സ്, ഇ-മെയില്‍ അയച്ചു. ലേബര്‍ ഇന്ത്യ ഡയറക്ടര്‍ ജോര്‍ജ് കുളങ്ങരയുടെ നേതൃത്വത്തില്‍ ലേബര്‍ ഇന്ത്യ പബ്ളിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ സമരപ്പന്തലിലത്തെി. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് മുണ്ടകത്തില്‍, കോട്ടയം അതിരൂപത വികാരി ജനറാല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍, ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍, കോട്ടക്കുപുറം പള്ളി വികാരി ഫാ. സക്കറിയാസ് കുന്നക്കാട്ടുതറ, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍, ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് ബഡായി, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധ വി. നായര്‍, ഡി.സി.സി സെക്രട്ടറി സി.ജെ. രാജന്‍, ഈരാറ്റുപേട്ട മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജോമോന്‍ ഐക്കര അടക്കം നിരവധിപേര്‍ പിന്‍തുണ അറിയിച്ചു. അതിനിടെ ജോസ് കെ. മാണി എം.പിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം ആരോഗ്യനില തൃപ്തികരമല്ളെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.