കാക്കനാട്: നാടന്‍ കൊയ്ത്തുപാട്ടിെൻറ താളമേളങ്ങളോടെ തൃക്കാക്കര ഭാരതമാതാ കോളജില്‍ കൊയ്ത്തുത്സവം. വിദ്യാർഥികള്‍തന്നെ നിലമൊരുക്കി വിത്ത് വിതച്ച് സ്നേഹത്തോടെ പരിപാലിച്ച നെല്‍പാടത്തിൽനിന്ന് നൂറുമേനി വിളവാണ് വിദ്യാർഥികളും അധ്യാപകരും ചേര്‍ന്ന് കൊയ്തത്. ശ്രേയസ്സ് വിത്താണ് വിതച്ചത്. 120 ദിവസം തികച്ചും ജൈവികമായ പരിരക്ഷ. വിത്ത് വിതച്ചതിനെക്കാള്‍ കെങ്കേമമാക്കണം കൊയ്ത്ത് എന്ന് തീരുമാനിച്ചപ്പോള്‍ തൃശൂരിൽനിന്ന് പ്രകൃതിയുടെ പാട്ടുകാരായ ഊരാളിയെ വിളിച്ചു. കാമ്പസും പാടവും അലങ്കരിച്ചു. അതിഥികള്‍ക്കും വിദ്യാർഥികള്‍ക്കുമായി പുഴുങ്ങിയ കപ്പയും ഉള്ളിച്ചമ്മന്തിയും കട്ടന്‍ ചായയുമൊരുക്കി. പാട്ടും മേളവുമായി വിളഞ്ഞ നെല്‍ക്കതിരുകള്‍ കൊയ്തെടുത്തു. കോളജിെൻറ സഹ രക്ഷാധികാരി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കോളജിെൻറ സാമൂഹിക സംഘടനയായ 'ബിഫോറി'െൻറ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു. മാനേജര്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് സിറിയക് ജോസഫ്, സബ് കലക്ടര്‍ ഇഷ പ്രിയ, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍, കൊച്ചിന്‍ ഷിപ്യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ്, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഡോ. എം.സി. ദിലീപ് കുമാര്‍, പ്രിന്‍സിപ്പൽ ഡോ. ഐപ്പ് തോമസ്, അസി. മാനേജര്‍ ബിേൻറാ കിലുക്കന്‍, ഡോ. ഷീന രാജന്‍ ഫിലിപ്, പിേൻറാ സൈമണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.