സ്വിറ്റ്സ്വർലണ്ട് സ്വദേശി ജോയും കുടുംബവും ജാസ്മിൻ പൂജാരക്കൊപ്പം സംഭാര വിതരണത്തിൽ

ചൂടിന് ആശ്വാസം പകർന്ന് വഴിയാത്രികർക്ക് സംഭാര വിതരണവുമായി വിദേശികൾ

മട്ടാഞ്ചേരി: മീനമാസത്തെ പൊരിയുന്ന വെയിലിൽ വലയുന്ന നാട്ടുകാർക്ക് ആശ്വാസം പകരാൻ ഇക്കുറിയും സംഭാര വിതരണത്തിനെത്തി സ്വിറ്റ്സർലണ്ട് സ്വദേശി ജോയും കുടുംബവും.

മൈത്രി സോഷൽ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ മട്ടാഞ്ചേരി പാലസ് റോഡിൽ എല്ലാവർഷവും നടത്തി വരുന്ന ജനകീയ തണ്ണീർ പന്തലിലാണ് ജോയും കുടുംബവും സംഭാരം വിതരണം ചെയ്തത്. കഴിഞ്ഞ വർഷം കൊച്ചി സന്ദർശനവേളയിൽ മൈത്രി ചെയർമാൻ ദീപക് പൂജാര, ജാസ്മിൻ പൂജാര എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർക്ക് സംഭാര വിതരണം ചെയ്യുന്നത് ജോ കാണുകയും വിതരണത്തിൽ ഇവർക്കൊപ്പം പങ്കു ചേരുകയും ചെയ്തിരുന്നു. ഇക്കുറി കൊച്ചി കാണാൻ കുടുംബത്തോടൊപ്പം എത്തിയ ജോ പാലസ് റോഡിലെത്തി സംഭാര വിതരണത്തിൽ കുടുംബ സമേതം പങ്കെടുക്കുകയായിരുന്നു. പറ്റുമെങ്കിൽ അടുത്ത വർഷവും താൻ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തി വംശജനായ ദീപക് പൂജാര ജീരകം, വിവിധ തരം സുഗന്ധവ്യഞ്ജനങ്ങൾ, ഇഞ്ചി, പച്ചമുളക് തുടങ്ങി പ്രത്യേക ചേരുവകൾ ചേർത്താണ് സംഭാരം തയ്യാറാക്കുന്നത്. ജനകീയ തണ്ണീർ പന്തൽ കഴിഞ്ഞ മാസം 27 ന് കൊച്ചി മേയർ മിനിമോളാണ് ഉദ്ഘാടനം ചെയ്തത്. 

Tags:    
News Summary - Foreigner distributes food to passersby to relieve heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.