സർഗാത്മക ചിത്രം

പ്രചാരണത്തിന് കുതിര; കോൺഗ്രസിനെതിരെ പരാതി

കൊച്ചി: എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദ് പ്രചാരണത്തിനായി കുതിരയെ ഉപയോഗിച്ചത് ജനപ്രാതിനിധ്യ നിയമം, തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എൻ.ഡി.എ സ്ഥാനാർഥി പി.ആർ. ശിവശങ്കർ റിട്ടേണിംഗ് ഓഫിസർക്ക് പരാതി നൽകി. മതചിഹ്നം ദുരുപയോഗിച്ച് സമ്മതിദായകരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച നടത്തിയ കൊട്ടിക്കലാശത്തിൽ കുതിരയുടെ പുറത്താണ് ടി.ജെ. വിനോദ് സഞ്ചരിച്ചത്. പാർട്ടി പതാകയുമായി പ്രവർത്തകരും അനുഗമിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏതെങ്കിലും മൃഗങ്ങളെ ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം നിരോധിച്ചിട്ടുണ്ടെന്നും ഹിന്ദു, ക്രിസ്‌ത്യൻ സമുദായിക വൈകാരികതയെ സ്‌പർശിക്കാനുള്ള നീക്കം ജനവിധി അട്ടിമറിക്കാനാണെന്നും പരാതിയിൽ പറയുന്നു.

Tags:    
News Summary - Horse for campaign; Complaint against Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.