പേരാവൂര്‍: നെടുംപൊയിൽ ടൗണിന് സമീപത്ത് റോഡരികിൽ വനപ്രദേശത്ത് കേടായ മത്സ്യം തള്ളിയതായി പരാതി. ഇതുകാരണം മൂക്കുപൊത്താതെ യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം രാത്രിയാണ് ഇവിടെ മത്സ്യം നിക്ഷേപിച്ചത്. വാഹനങ്ങളില്‍ വില്‍പന നടത്തുന്നവരായിരിക്കാം ഇവിടെ മത്സ്യം നിക്ഷേപിച്ചതെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നു. വനമേഖലയിൽ മാലിന്യനിക്ഷേപം പതിവായപ്പോൾ പഞ്ചായത്തും വനംവകുപ്പും നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.