തലശ്ശേരി: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തലശ്ശേരിയില്‍ പൂർണം. ഏതാനും മെഡിക്കൽ ഷോപ്പുകളൊഴിച്ച് നഗരത്തിലും നാട്ടിന്‍പുറങ്ങളിലും കടകമ്പോളങ്ങള്‍ പൂർണമായി അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ രാവിലെ കണ്ണൂർ, ഇരിട്ടി, കോഴിക്കോട് റൂട്ടുകളിൽ പൊലീസ് സംരക്ഷണത്തോടെ ഒറ്റപ്പെട്ട സർവിസുകൾ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഉച്ചക്കുശേഷം കൊട്ടിയൂർ, മാനന്തവാടി, മടിക്കേരി, കൊളക്കാട്, ബംഗളൂരു റൂട്ടുകളിലും സർവിസ് നടത്തിയതായി കെ.എസ്.ആർ.ടി.സി തലശ്ശേരി ഡിപ്പോ അധികൃതർ പറഞ്ഞു. സ്വകാര്യ വാഹനങ്ങളും നഗരത്തിൽ വളരെ കുറവായിരുന്നു. വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പൂർണമായി അടഞ്ഞുകിടന്നു. ആശുപത്രിയിലും മറ്റും എത്തേണ്ടവര്‍ ഇരുചക്ര വാഹനങ്ങളെയും ചുരുക്കം ചില സ്വകാര്യവാഹനങ്ങളെയുമാണ് ആശ്രയിച്ചത്. ഹോട്ടലുകള്‍ തുറക്കാതിരുന്നതിനാല്‍ തട്ടുകടകളാണ് നഗരത്തില്‍ എത്തിയവര്‍ക്ക് ആശ്രയമായത്. റെയിൽവേ സ്റ്റേഷനിലെയും ആശുപത്രികളിലെയും കാൻറീനുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ഹര്‍ത്താല്‍ പൂർണമായും സമാധാനപരമായിരുന്നു. തലശ്ശേരി മേഖലയില്‍നിന്ന് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.