വന്യമൃഗങ്ങളെ തുരത്താൻ കടലാസ് ബുള്ളറ്റ്

കേളകം: കൃഷിയിടങ്ങളിലെ വന്യമൃഗങ്ങളെ തുരത്തുന്നതിനായി കടലാസ് ബുള്ളറ്റുമായി കർഷകർ. കുരങ്ങന്മാരിൽനിന്നും കാട്ടുപന്നികളിൽനിന്നും കിളികളിൽനിന്നും കൃഷിസംരക്ഷിക്കാൻ കടലാസ് ബുള്ളറ്റുകളും ബോഡി സ്േപ്രയും ഉപയോഗിച്ച് സ്ഫോടന ശബ്്ദമുണ്ടാക്കുന്ന ഉപകരണവുമായാണ് കർഷകർ രംഗത്തെത്തിയിട്ടുള്ളത്. ആയിരം രൂപയിൽതാഴെ മാത്രം മുതൽമുടക്ക് വരുന്ന ഉപകരണം പി.വി.സി പൈപ്പുകളും ബെൻഡുകളും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഒന്നരയടിയോളം നീളമുള്ള പി.വി.സി പൈപ്പിനുള്ളിൽ കടലാസ് ബുള്ളറ്റ് നിറച്ച് ഒരുതുള്ളി ബോഡി സ്േപ്ര തളിച്ചശേഷം പിൻഭാഗത്ത് ലൈറ്റർ ഉപയോഗിച്ച് തീപ്പൊരിയുണ്ടാക്കുേമ്പാൾ വൻ ശബ്്ദത്തോടെ പേപ്പർ ബുള്ളറ്റ് പുറത്തേക്കു തെറിച്ചുചിതറും. പേപ്പർ ബുള്ളറ്റായതിനാൽ പരിസ്ഥിതിക്കു ദോഷം ഉണ്ടാവുകയുമില്ല. കർണാടകയിലെയും തമിഴ്നാട്ടിലെയും കൃഷിയിടങ്ങളിൽ ഉപയോഗത്തിലുള്ള ഉപകരണം പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലും വ്യാപകമാണ്. സ്ഫോടന ശബ്്ദം കേൾക്കുന്ന വാനരപ്പടയും കാട്ടുപന്നിക്കൂട്ടവും പിന്നെ കുറേ നാളുകളോളം ആ വഴി വരില്ലെന്നാണ് ഉപയോഗിച്ചവർ പറയുന്നത്. നാളികേരം, കപ്പ, ചേമ്പ്, വാഴ കർഷകരാണ് കുരങ്ങുകളുടെയും കാട്ടുപന്നിയുടെയും കിളികളുടെയും ശല്യം കാരണം വൻ നഷ്ടം നേരിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.