അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ സ്വർണപ്പതക്കം കാണാതായ സംഭവത്തിൽ കിണർ വറ്റിച്ച് വീണ്ടും പരിശോധന നടത്തി. ഗുരുവായൂരപ്പൻ നടയ്ക്ക് സമീപത്തെ രണ്ട് കിണറിൽ ഒരെണ്ണമാണ് വെള്ളിയാഴ്ച വറ്റിച്ചത്. എന്നാൽ, ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അമ്പലപ്പുഴ സി.ഐ ബിജു വി. നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ആലപ്പുഴ, തകഴി യൂനിറ്റുകളിലെ അഗ്നിശമനസേന അംഗങ്ങളുമാണ് പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞയാഴ്ച ക്ഷേത്രത്തിലെ വടക്കേ തിടപ്പള്ളിയോട് ചേർന്ന പാൽപായസ കിണറും വറ്റിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. മേൽശാന്തിമാർ മുമ്പ് കുളിച്ചിരുന്ന കുളം തിങ്കളാഴ്ച വറ്റിച്ച് വീണ്ടും പരിശോധന നടത്തും.തിരുവാഭരണ സ്വർണപ്പതക്കം കാണാതായ സംഭവത്തിൽ ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി വി.വിജയകുമാരൻ നായരുടെ നേതൃത്വത്തിലുളള പതിനൊന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം അമ്പലപ്പുഴ സി.ഐ ക്ഷേത്രത്തിലെ മേൽശാന്തിമാർ, കീഴ്ശാന്തിമാർ, ദേവസ്വം ജീവനക്കാർ എന്നിവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.