തൃക്കുന്നപ്പുഴ: വ്യാഴാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും ആറാട്ടുപുഴയിലും സമീപപ്രദേശങ്ങളിലും സാരമായ നാശനഷ്ടം. ആറാട്ടുപുഴ എം.ഇ.എസ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിെൻറ നാലോളം അലുമിനിയം ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. കെട്ടിടത്തിനുള്ളിൽ വെള്ളം കയറി. എം.ഇ.എസ് ജങ്ഷന് സമീപെത്ത നടുന്തറയിൽ ഷാജഹാെൻറ വീടിെൻറയും ഏതാനും ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. വലിയഴീക്കൽ മുതൽ മൂത്തേരിവരെ ഏഴോളം വൈദ്യുതി പോസ്റ്റുകൾ കാറ്റിൽ വീണു. ചാവിടി പടീറ്റതിൽ പങ്കജാക്ഷിയുടെ ഇരുപതോളം പകുതി വളർച്ച എത്തിയ വാഴകൾ ഒടിഞ്ഞുവീണു. പാട്ടകൃഷി നടത്തുകയായിരുന്നു പങ്കജാക്ഷി. പ്രദേശത്ത് വൈദ്യുതി തടസ്സവും നേരിട്ടു. പതിയാങ്കര ജങ്ഷന് തെക്ക് ഷാപ്പുമുക്കിന് സമീപം കാട്ടിൽവടക്കതിൽ അബ്ദുൽ ലത്തീഫിെൻറ ഉടമസ്ഥതയിെല കെട്ടിടത്തിന് മുകളിലേക്ക് ആഞ്ഞിലിയും തെങ്ങും ഒടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി. കാറ്റിൽ ആഞ്ഞിലി കടപുഴകി തെങ്ങിലേക്കും പിന്നീട് രണ്ടുംകൂടി കെട്ടിടത്തിലേക്കും പതുച്ചു. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. മുകളിലെയും തിണ്ണക്ക് ഇറക്കിയിട്ടതും ഉൾപ്പെടെ 15 അലുമിനിയം ഷീറ്റ് തകർന്നു. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കെട്ടിട ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.