സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; സ്കൂളില്‍ ഉച്ചഭക്ഷണം മുടങ്ങി

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗവ. എല്‍.പി സ്കൂളിന്‍െറ ഓടും മച്ചും സീലിങ്ങും തകര്‍ത്ത് അകത്തുകടന്ന് ഉച്ചക്കഞ്ഞി വിതരണത്തിന് വെച്ചിരുന്ന അരിയും പഠനോപകരണങ്ങളും ഓഫിസ് സാമഗ്രികളും നശിപ്പിച്ചു. ഓഫിസ് റൂമും സ്റ്റോര്‍ റൂമും ഒന്നിച്ചാണ്. ഇതിന് മാത്രമേ മച്ചും സീലിങ്ങും ചെയ്തിട്ടുള്ളൂ. അതാണ് തകര്‍ത്തത്. നാല് ക്ളാസ് റൂമുകളിലും അരി വാരിവിതറിയ നിലയിലായിരുന്നു. ഓഫിസ് റൂമിലൂടെയാണ് ക്ളാസ് റൂമിലും അക്രമികള്‍ കടന്നത്. തിങ്കളാഴ്ച രാവിലെ സ്കൂള്‍ തുറക്കാന്‍ വന്ന ഓഫിസ് സ്റ്റാഫാണ് സംഭവം കണ്ടത്. പ്രധാനാധ്യാപിക ജെസി ജോസഫിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. ഏകദേശം 15,000 രൂപയുടെ നഷ്ടമുണ്ടായതായി പ്രധാനാധ്യാപിക പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ജലജ രവീന്ദ്രന്‍, അംഗങ്ങളായ മോഹനന്‍ വലിയവീട്ടില്‍, ടി. ഗോപി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. രാത്രിയായാല്‍ സ്കൂളിന് സമീപമുള്ള പി.ഐ.പി കനാലിലും ഗ്രൗണ്ടിലും സാമൂഹികവിരുദ്ധശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.