കുറ്റ്യാടി: തൊട്ടിൽപാലം അങ്ങാടിയിലെ കാവിലുമ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഒാഫിസിൽ അയൽവാസിയുട െ കുത്തേറ്റ് യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു. കുണ്ടുതോടിന് സമീപം ബെൽമൗണ്ടിലെ എടച്ചേരിക്കണ്ടി അൻസാറാണ് (28) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി കുറ്റിക്കാട്ടിൽ അമ്മദ് ഹാജി (55), ഭാര്യ ജമീല (45) എന്നിവരെ പൊലീസ ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ ഒരു മധ്യസ്ഥ ചർച്ചക്കു ശേഷമുണ്ടായ വാക്തർക്കത്തിനിടെ അമ്മദ് ഹാജി അൻസാറിനെയും കാവിലുമ്പാറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് ഉരുണിയൻ സിയാവുദ്ദീനെയും (38) കത്തിെകാണ്ട് കുത്തുകയായിരുന്നെന്ന് ചർച്ചക്ക് േനതൃത്വം വഹിച്ച കാവിലുമ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറും ഗ്രാമപഞ്ചായത്ത് അംഗവുമായ മണക്കര സൂപ്പി പറഞ്ഞു.
അമ്മദ് ഹാജിയെ കീഴ്പ്പെടുത്തുന്നതിനിടെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സി.എച്ച്. സൈതലവി (38), മരിച്ച അൻസാറിെൻറ പിതാവ് ആലി (60) എന്നിവർക്കും കൈക്ക് മുറിവേറ്റു. കുത്തേറ്റു വീണ അൻസാറിനെ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിെച്ചങ്കിലും ചൊവ്വാഴ്ച പുലർച്ച മരിച്ചു. െനഞ്ചിലാണ് ഇയാൾക്ക് കുത്തേറ്റത്. തുടയുടെ പിന്നിൽ കുത്തേറ്റ സിയാവുദ്ദീന് 13 തുന്നിെക്കട്ടുകളുണ്ട്. അൻസാറിെന വീണ്ടും കുത്താനുള്ള ശ്രമം തടയുന്നതിനിടയിലാണ് തനിക്ക് കുത്തേറ്റതെന്ന് സിയാവുദ്ദീൻ പറഞ്ഞു.
തനിക്കും ഭാര്യക്കുമെതിരെ സിയാവുദ്ദീനും അൻസാറും അപവാദപ്രചാരണം നടത്തുന്നതായി അമ്മദ് ഹാജിയും തങ്ങൾക്കെതിരെ അമ്മദ് ഹാജിയും ഭാര്യയും അപവാദപ്രചാരണം നടത്തുന്നതായി അൻസാറും സിയാവുദ്ദീനും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്ക് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് അനുരഞ്ജനത്തിന് ഇരുകൂട്ടരെയും ചൊവ്വാഴ്ച രാത്രി വിളിച്ചുവരുത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് ഇരു കൂട്ടരും പിരിഞ്ഞുപോകുേമ്പാൾ വീണ്ടും വാക്തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.
അമ്മദ് ഹാജിക്കൊപ്പം ചർച്ചയിൽ പെങ്കടുക്കാൻ വന്നതായിരുന്നു ഭാര്യ ജമീല. ഇവരുടെ ബാഗിൽ ഒളിപ്പിച്ചുവെച്ച കത്തികൊണ്ടാണ് ആക്രമണം നടത്തിയതെന്ന് നേതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് തൊട്ടിൽപാലം പൊലീസ് പറഞ്ഞു. സി.െഎ എം.ടി. ജേക്കബാണ് അന്വേഷിക്കുന്നത്. കുറ്റ്യാടിയിൽ ഒാേട്ടാറിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അൻസാർ. മാതാവ്: ജമീല. ഭാര്യ: സൈഫുന്നിസ (വെള്ളമുണ്ട കണ്ടത്ത്വയൽ). മകൾ: െഎഷ ഫാത്തിമ. സഹോദരൻ: അൻസൽ (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.