മലപ്പുറം: അധികാരപങ്കാളിത്തം സംബന്ധിച്ച എല്ലാ കാര്യങ്ങളും യു.ഡി.എഫ് സൗഹൃദപരമായ ചർച്ചകളിലൂടെ തീരുമാനിക്കുമെന്നും മന്ത്രിസ്ഥാനത്തിനായി ഒരു വിലപേശലിനും മുസ്ലിം ലീഗ് മുതിരില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആരാകണം മുഖ്യമന്ത്രിയെന്നത് കോൺഗ്രസ് തീരുമാനിക്കേണ്ട കാര്യമാണ്. ആ തർക്കങ്ങൾക്കോ ചർച്ചകൾക്കോ ലീഗ് പ്രസക്തി നൽകുന്നില്ല.
എല്ലാ സീറ്റുകളിലും മികച്ച വിജയപ്രതീക്ഷയുണ്ടെന്നും ബഹുഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സി.പി.എം എപ്പോഴും മുസ്ലിം ലീഗിനെ കടന്നാക്രമിക്കാനാണ് ശ്രമിക്കാറുള്ളത്. ‘കാഫിർ’ പ്രയോഗം ഇതിന് ഉദാഹരണമാണ്. ഇത്തരം വർഗീയധ്രുവീകരണശ്രമങ്ങൾ അവർ ആവർത്തിക്കുന്നത് അവർക്കുതന്നെ ദോഷം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.