കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് വനിത അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിൽ പോകണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധം. പള്ളിക്കരയിലെ സ്വകാര്യ കമ്പനിയിലെ 300ഒാളം ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ജില്ല ഭരണകൂടത്തോടും കമ്പനി അധികൃതരോടും നാട്ടിൽ പോകണമെന്ന ആവശ്യം തൊഴിലാളികൾ അറിയിച്ചിരുന്നു. എന്നാൽ െപട്ടന്നു മടങ്ങാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് തങ്ങളുടെ സാധനങ്ങളെല്ലാം ബാഗുകളിലാക്കി വനിതകൾ പ്രതിഷേധവുമായി റോഡിലിറങ്ങിയത്.
തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിലേക്ക് പോകുമെന്നാണ് ഇവർ പറയുന്നത്. പൊലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥാപനത്തിൽനിന്ന് പോകാൻ അനുവദിക്കുന്നില്ലെന്ന ആരോപണവും തൊഴിലാളികൾ ഉന്നയിച്ചു.
നേരത്തേ കൊല്ലത്തും അന്തർ സംസ്ഥാന തൊഴിലാളുകളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. നീണ്ടകര ചെട്ടിക്കുളങ്ങര േകന്ദ്രീകരിച്ച് ബോട്ടുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളാണ് പ്രതിഷേധിച്ചത്. തോപ്പിൽ കടവ് ഭാഗത്തായിരുന്നു പ്രതിഷേധം.
താമസ സ്ഥലത്തേക്ക് മടങ്ങിപോകണമെന്ന് നിരവധി തവണ ആവശ്യപ്പെെട്ടങ്കിലും തയാറാവത്തതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ജോലി ജൂൺ ഒമ്പതിന് ആരംഭിക്കുന്ന ട്രോളിങ് അവസാനിക്കാതെ വീണ്ടും തുടങ്ങില്ല. ഇൗ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ പ്രതിഷേധവുമായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.