കൊച്ചി: പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമിച്ചെന്ന കേസിൽ ഒമ്പതാം പ്രതിയായ അഭിഭാഷകനെ മതിയായ തെളിവില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ബംഗളൂരുവിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ.ഇല്യാസ് മുഹമ്മദിെൻറ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. പൊലീസിന് യുവതി നൽകിയ മൊഴിയിൽ ഇല്യാസ് മുഹമ്മദിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ, അന്വേഷണം പുരോഗമിക്കുകയാണെന്നും മതിയായ തെളിവില്ലാതെ അറസ്റ്റ് രേഖപ്പെടുത്തില്ലെന്നും എൻ.െഎ.എ കോടതിയിൽ ഉറപ്പ് നൽകുകയും ചെയ്തു. യുവതിയെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും റിയാസുമായി ബംഗളൂരുവിൽവെച്ച് സംസാരിച്ചതല്ലാതെ കേസുമായി ഒരു ബന്ധവുമില്ലെന്നാണ് ഇല്യാസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ഇതോടെ അന്വേഷണവുമായി സഹകരിക്കണമെന്ന് നിർദേശിച്ച കോടതി ഇൗ ആഴ്ച തന്നെ അന്വേഷണത്തിെൻറ ഭാഗമായി എൻ.െഎ.എക്ക് മുമ്പാകെ ഹാജരാവാനും ആവശ്യപ്പെട്ടു. അതിനിടെ, കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഫയാസ്, സിയാദ് എന്നിവരുടെ ജാമ്യാപേക്ഷ കൂടുതൽ വാദത്തിനായി ഇൗമാസം 27 ലേക്ക് മാറ്റി.
ഗുജറാത്തിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് കേസിലെ പരാതിക്കാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.