വി.എസ്@ 93

തിരുവനന്തപുരം: കേരളം നെഞ്ചേറ്റിയ വി.എസ് എന്ന രണ്ടക്ഷരത്തിന് 93 വയസ്സ്. ഭരണപരിഷ്കാരകമീഷന്‍ അധ്യക്ഷന്‍െറ ഒൗദ്യോഗികവസതിയായ കവടിയാര്‍ ഹൗസില്‍ പിറന്നാളിനോടനുബന്ധിച്ച് വന്നവര്‍ക്കൊക്കെ ഒരു ഗ്ളാസ് പായസം. വീട്ടുകാര്‍ ഒരുക്കിയ പിറന്നാള്‍ കേക്കില്‍ ഒരു കഷണമെടുത്ത് രുചിനോക്കല്‍-ലളിതമായ പിറന്നാള്‍ ആഘോഷം.

ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഭരത്ചന്ദ്രന്‍ അടക്കം എത്തി പിറന്നാള്‍ ആശംസ നേര്‍ന്നു. ഭാര്യ വസുമതിക്കും മകന്‍ അരുണ്‍കുമാറിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം പിറന്നാള്‍ സദ്യ. 93ലും വിട്ടുവീഴ്ചയില്ലാത്ത നായകന്‍ ബുധനാഴ്ച ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ സമര വാര്‍ഷികത്തില്‍ പങ്കെടുത്ത ശേഷമാണ് തലസ്ഥാനത്ത് മടങ്ങിയത്തെിയത്.

രാവിലെ പതിവ് തെറ്റാത്ത വ്യായാമത്തിനുശേഷം നേരേ നിയമസഭയിലേക്ക്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് വി.എസിന്‍െറ പിറന്നാള്‍ വിവരം സഭയെ അറിയിച്ചത്. അംഗങ്ങള്‍ അടുത്തത്തെി ആശംസ നേര്‍ന്നു. കര്‍മപഥത്തില്‍ ഇപ്പോഴും ചെറുപ്പം നിലനിര്‍ത്തുന്ന വി.എസ്, പിറന്നാള്‍ദിനത്തിലും നിയമസ

ഭയിലുന്നയിച്ചത് യുവത നേരിടുന്ന തൊഴില്‍ചൂഷണത്തെക്കുറിച്ചും. ഐ.ടി മേഖലയിലെ സേവന-വേതനത്തെക്കുറിച്ചായിരുന്നു സബ്മിഷന്‍. ഉച്ചയോടെ പിറന്നാള്‍വിശേഷമന്വേഷിച്ച് മാധ്യമപ്രവര്‍ത്തകരത്തെി. മാധ്യമങ്ങളെ കണ്ട വി.എസ് ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി.

Tags:    
News Summary - V_S_Achutanandan-HERO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.