തിരുവനന്തപുരം: കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ക്രിമിനൽ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. പ്രവർത്തകനെന്നനിലയിൽ കാണിക്കേണ്ട മര്യാദ പാലിച്ചിെല്ലന്ന നിലക്കാണ് പാർട്ടി സസ്പെൻഡ് ചെയ്ത്.
അഴിമതിക്കേസിൽപെട്ട ഖാദി ബോർഡ് സെക്രട്ടറിക്ക് ഉയർന്ന ശമ്പളം നൽകിയ വിഷയത്തിൽ സർക്കാർ നിയമവിധേയമായാണ് പ്രവർത്തിക്കുന്നത്. സർക്കാർ പരിേശാധിച്ചാണ് കാര്യങ്ങൾ ചെയ്യുക. പിശകുണ്ടെങ്കിൽ പരിരക്ഷ നൽകില്ല. എൻ.സി.പി ഇടതു മുന്നണിയുമായി സൗഹൃദത്തിലാണ്. അവരുടെ നേതാക്കൾ ദേശീയ നേതാക്കളെ കാണുന്നത് സാധാരണമാണ്. ഇടതുമുന്നണി വിജയം എല്ലാവരും കേക്ക് മുറിച്ച് ആഘോഷിച്ചതാണെന്നും വലിയ നേട്ടം ഇടതുമുന്നണിക്കില്ലെന്ന എൻ.സി.പി വിമർശനത്തിന് മറുപടി നൽകി.
കേരളത്തിലെ കോൺഗ്രസിനെ ഇപ്പോഴത്തെ നടപടികൾകൊണ്ട് രക്ഷിക്കാനാകില്ല. പി.സി. ജോർജ്, പി.സി. തോമസ് എന്നിവരെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നത് ബി.ജെ.പിയുമായി പാലമിടാനാണ്. നിയമസഭാ സ്ഥാനാർഥി നിർണയ ചർച്ച ആരംഭിച്ചില്ല. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ശ്രമമുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഇല്ലാതാകുന്ന വ്യക്തിയല്ല പിണറായി വിജയനെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.