ലഖ്നോ: ഭക്ഷണത്തോടൊപ്പം സാലഡ് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ ശാംലി ജില്ലയിലാണ് സംഭവം.
മുരളി സിങ് എന്നയാളാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പാണ് കൊലപാതകം നടന്നത്. പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സാലഡ് വിളമ്പാത്തതുമായി ബന്ധപ്പെട്ട് കശപിശയുണ്ടായത്. തുടർന്ന് മൺവെട്ടി ഉപയോഗിച്ച് ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ 20കാരനായ മകന് ഗുരുതര പരിക്കേറ്റു. മകൻ ചികിത്സയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.