സർവകലാശാല അസി. ലൈബ്രേറിയൻ നിയമനം: യു.ജി.സി നിർദേശം ജീവനക്കാർക്ക് തിരിച്ചടി

കൊച്ചി: അസിസ്റ്റൻറ് ലൈബ്രേറിയൻ നിയമനം സംബന്ധിച്ച യു.ജി.സിയുടെ പുതിയ നിർദേശം സംസ്ഥാനത്തെ സർവകലാശാലകളില െ ലൈബ്രറി ജീവനക്കാർക്ക് തിരിച്ചടിയായി. അസി. ലൈബ്രേറിയൻ എന്ന ഉയർന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിലൂട െ നടന്നിരുന്ന നിയമനം നേരിട്ടാക്കിയതാണ് ഇവരുടെ സാധ്യതകൾക്ക് വിലങ്ങുതടിയായത്.
സർവകലാശാല ലൈബ്രറികളിലെ അ ടിസ്ഥാന തസ്തിക ലൈബ്രറി അസിസ്റ്റൻറാണ്. ഇവർക്ക് ടെക്നിക്കൽ അസിസ്റ്റൻറ്, റഫറൻസ് അസിസ്റ്റൻറ് എന്നിവക ്ക് ശേഷം സ്ഥാനക്കയറ്റത്തിലൂടെ എത്താവുന്ന തസ്തികയായിരുന്നു അസി. ലൈബ്രേറിയൻ. യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെയാണ് ഇതിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ, ഈ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമേ പാടുള്ളൂ എന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിെൻറ പുതിയ ഉത്തരവ്.

ലംഘിച്ചാൽ സർക്കാർ ഗൗരവമായി കാണുമെന്നും ഉത്തരവിലുണ്ട്. യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയും വർഷങ്ങളുടെ പ്രവൃത്തിപരിചയവുമുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യത ഇതോടെ ഇല്ലാതായി. ലൈബ്രറി അസിസ്റ്റൻറായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് എന്തൊക്കെ യോഗ്യതകളുണ്ടെങ്കിലും റഫറൻസ് അസിസ്റ്റൻറ് വരെ മാത്രേമ എത്താനാകൂ എന്നതാണ് പുതിയ അവസ്ഥ.

ചില സർവകലാശാലകളിൽ 20 മുതൽ 40 വരെ അസി. ലൈബ്രേറിയൻ തസ്തിക അനുവദിച്ചപ്പോൾ മറ്റ് ചിലതിൽ ഒരു തസ്തിക പോലും അനുവദിക്കാതിരുന്നതും സ്ഥാനക്കയറ്റം മുടങ്ങാൻ കാരണമായി. ലൈബ്രറി തസ്തികകളടക്കമാണ് സർവകലാശാല നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത്. എന്നാൽ, 2000 യൂനിവേഴ്സിറ്റി അസിസ്റ്റൻറ്മാരെ നിയമിച്ചിട്ടും ലൈബ്രറി ജീവനക്കാരുടെ നിയമനത്തിന് ചട്ടം പോലുമായില്ല.

ബിരുദം മാത്രമുള്ള അസിസ്റ്റൻറിന് മറ്റൊരു യോഗ്യതയുമില്ലാതെ ജോയൻറ് രജിസ്ട്രാർ വരെ ആകാമെന്നിരിക്കെയാണ് ബിരുദവും ൈലബ്രറി സയൻസിൽ ബിരുദവുമുള്ള ലൈബ്രറി അസിസ്റ്റൻറിെൻറ സ്ഥാനക്കയറ്റ സാധ്യതകൾ പരിമിതപ്പെടുത്തിയിരിക്കുന്നത്.  എന്നാൽ, യു.ജി.സി നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് നേരിട്ടുള്ള നിയമനത്തിന് ഉത്തരവിറക്കിയതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷനൽ സെക്രട്ടറി ആർ. വിജയകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വിഷയം പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - university assistant librarian job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.