കൊച്ചി: കോവിഡിെൻറ മറവിൽ ഇന്ധന വില വർധിപ്പിച്ച കേന്ദ്രസർക്കാർ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി ഡോ. തോമസ് ഐസക്. ക്രൂഡ് ഓയിൽ വില എപ്പോഴൊക്കെ കുറയുന്നുവോ അപ്പോഴൊക്കെ നികുതി വർധിപ്പിക്കുന്ന രീതിയാണ്. ഇത് കേട്ടുകേൾവിയില്ലാത്ത സമീപനമാണ്. കോവിഡ് കാലത്ത് കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരത്തിൽ ജനങ്ങളെ പിഴിഞ്ഞ് ഒരുവർഷം 2.5 ലക്ഷം കോടിയുടെ അധികവരുമാനമാണ് കേന്ദ്രം ഉണ്ടാക്കുന്നത്. എക്സൈസ് നികുതിയാണ് വർധിപ്പിക്കുന്നതെങ്കിൽ വിഹിതം സംസ്ഥാനത്തിന് കൊടുക്കണം. എന്നാൽ, സംസ്ഥാനത്തിന് ലഭ്യമാകാത്ത പ്രത്യേക നികുതിയാണ് കേന്ദ്രം വർധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.