നിലമ്പൂർ: നിരവധി മോഷണക്കേസുകളിലെ പ്രതി യാത്രക്കിടെ പൊലീസിനെ കബളിപ്പിച്ച് കൈയാമവുമായി രക്ഷപ്പെട്ടു. ചുങ്കത്തറ കുറ്റിമുണ്ട സ്വദേശിയായ 17കാരനാണ് തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 6.30ഓടെ താഴെ ചന്തക്കുന്നാണ് സംഭവം.
ചുങ്കത്തറയിലെ വീട്ടിൽ മോഷണ ശ്രമത്തിനിടെ പിടിയിലായ പ്രതിയെ കാറിൽ കയറ്റി തമിഴ്നാട് പൊലീസ് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. കോയമ്പത്തൂരിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണം പോയ ബൈക്ക് ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.
ചന്തക്കുന്നിൽ പ്രാഥമികാവശ‍്യത്തിനായി കാർ നിർത്തിയപ്പോഴാണ് വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടത്. നിലമ്പൂർ പൊലീസിന്‍റെ സഹായത്തോടെ തമിഴ്നാട് പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എടക്കരയിലെ മൊബൈൽ ഫോൺ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയതുൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.