കൊല്ലം: ദിവസങ്ങൾക്ക് മുമ്പ് തീപിടിത്തമുണ്ടായ മുളങ്കാടകം ദേവീക്ഷേത്രത്തിൽ മോഷണം. അഗ്നിബാധയിൽ ക്ഷേത്രത്തിലെ മുൻഭാഗം കത്തിനശിച്ചിരുന്നു. കത്തിയ ഭാഗത്തിലൂടെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് ശ്രീകോവിലിലെ തട്ട് തകർത്ത് പ്രതിഷ്ഠക്ക് മുന്നിൽ ഇരുന്ന കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത് പണം അപഹരിച്ചു. ഉപപ്രതിഷ്ഠക്ക് മുന്നിലെ വഞ്ചി തകർത്തും പണം അപഹരിച്ചു.
ബുധനാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. മോഷ്ടാവ് വന്നതെന്ന് സംശയിക്കുന്ന സൈക്കിൾ ക്ഷേത്രത്തിന് സമീപത്ത് നിന്ന് െപാലീസ് കണ്ടെത്തി. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് െപാലീസിൽ വിവരം അറിയിച്ചത്. വെസ്റ്റ് െപാലീസ് സംഭവസ്ഥലത്ത് എത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന മൂന്ന് സി.സി.ടി.വി കാമറകൾ നശിപ്പിച്ചതിന് ശേഷമാണ് മോഷണം നടത്തിയത്.
പുറത്ത് സ്ഥാപിച്ചിരുന്ന കാമറകളിൽ നിന്നും മോഷ്ടാവിേൻറതെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളിനെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല. ഏതാനും മാസങ്ങൾക്ക് മുമ്പും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. അന്നും വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചിരുന്നു. െപാലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.