ഹജ്ജ് യാത്രക്ക് വ്യാഴാഴ്ച സമാപനമാകും

കൊണ്ടോട്ടി: കഴിഞ്ഞ മൂന്നിനാരംഭിച്ച കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് വ്യാഴാഴ്ച പരിസമാപ്തിയാകും. തിങ്കളാഴ്ച മൂന്നുവിമാനത്തിലായി 435 പേർ കരിപ്പൂരില്‍നിന്ന് യാത്രയായി.ചൊവ്വാഴ്ച കരിപ്പൂരില്‍നിന്ന് നാലുവിമാനത്തിലായി 580 പേരും കണ്ണൂരില്‍നിന്ന് ഒരു വിമാനത്തില്‍ 145 പേരും യാത്രയാകും. ബുധനാഴ്ച കരിപ്പൂരില്‍നിന്ന് മൂന്ന് വിമാനവും കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ഓരോ വിമാനവും സർവിസ് നടത്തും.

ബുധനാഴ്ച 993 പേരും അവസാന ദിവസമായ വ്യാഴാഴ്ച നാലുവിമാനത്തിലായി 580 പേരും യാത്രയാകും.കോവിഡിനുശേഷം ഉണര്‍ന്നുപ്രവര്‍ത്തിച്ച ഹജ്ജ് ക്യാമ്പില്‍ തീര്‍ഥാടകര്‍ക്കായി ആത്മാർഥ സേവനം നടത്തിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് വളന്റിയര്‍മാരും ഹജ്ജ് കമ്മിറ്റി പ്രവര്‍ത്തകരും. തീർഥാടകരുടെ ലഗേജ് ഹാന്‍ഡ്‌ലിങ്, റിസപ്ഷന്‍, രജിസ്‌ട്രേഷന്‍, യാത്ര, താമസം, ഭക്ഷണം തുടങ്ങി പ്രാര്‍ഥനക്കുവരെ കൂട്ടായിരുന്നു നിസ്വാര്‍ഥ സേവകര്‍.

തീര്‍ഥാടകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമുതല്‍ വിമാനം കയറുന്നതുവരെ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നത് വളന്റിയര്‍മാരാണ്. ഇവര്‍ക്കൊപ്പം വിവിധ വകുപ്പ് അധികൃതരും സജീവമായി. ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബര്‍ ചെയര്‍മാനും പി. അബ്ദുല്‍കരീം കണ്‍വീനറുമായ സബ് കമ്മിറ്റിയുടെ കീഴിലാണ് വളന്റിയര്‍ ക്വോറത്തിന്റെ പ്രവര്‍ത്തനം.

Tags:    
News Summary - The Hajj will conclude on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.