തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്. അജിത്കുമാറിന്റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് സർക്കാർ നീക്കങ്ങളിൽ സാധാരണ നില വിട്ടുള്ള നടപടിക്രമങ്ങള്‍ കാണുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ചില പ്രശ്നങ്ങള്‍ കാണുന്നുണ്ടെന്നും കൂടുതല്‍ പിന്നീട് പ്രതികരിക്കാമെന്നും പിണറായി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. രാഷ്ട്രീയ ഇടപെടൽ നടന്നുവെന്ന് തനിക്കിപ്പോൾ പറയാനാവില്ല. പ്രശാന്ത് തന്നെ ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുത മനസ്സിലാക്കിയിട്ടേ എന്തെങ്കിലും പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.