മലപ്പുറം: മലപ്പുറം പൊന്നാനിയിലെ ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശിനി ഫാത്തിമ(22)യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതിയുടെ ഭർത്താവ്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് ഹാർബറിനു സമീപം കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഫാത്തിമയും ഭർത്താവുമൊന്നിച്ചായിരുന്നു ബീച്ചിൽ പോയത്. സംശയം മൂലം ഭർത്താവ് ഫാത്തിമയെ കൊല്ലുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.