കോട്ടയം: താഴത്തങ്ങാടി കൊലപാതകശേഷം പ്രതി മാലിപ്പറമ്പിൽ മുഹമ്മദ് ബിലാൽ (23) തണ്ണീർമുക്കം ബണ്ടിനടുത്ത് വേമ്പനാട്ടുകായലിൽ ഉപേക്ഷിച്ച ഫോണുകളും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
ശനിയാഴ്ച രാവിലെ പ്രതിയുമായെത്തി നടത്തിയ തിരച്ചിലിൽ മൂന്ന് മൊബൈൽ ഫോണുകൾ, മൂന്ന് കത്തികൾ, ആറ് താക്കോൽകൂട്ടം, കത്രിക എന്നിവയാണ് കണ്ടെടുത്തത്.
പ്രതി ചൂണ്ടിക്കാട്ടിയ ഭാഗം കേന്ദ്രീകരിച്ചാണ് തിരച്ചിൽ. മൊബൈൽ ഫോണുകളിലൊന്ന് കൊല്ലപ്പെട്ട ഷീബയുടേതാണ്. കത്തിയും കത്രികയും ദമ്പതികളെ ഷോക്കേൽപിക്കാൻ ഉപയോഗിച്ച വയർ മുറിക്കാൻ ഉപയോഗിച്ചതാണ്. വയർ ഉപയോഗിച്ച് ഷീബയെയും ഭർത്താവ് സാലിയെയും കെട്ടിയിട്ട് ഷോക്കേൽപിക്കുകയായിരുന്നു ലക്ഷ്യം.
തിങ്കളാഴ്ച രാവിലെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബയെ (60) കൊലപ്പെടുത്തിയതും ഭർത്താവ് സാലിയെ (65) ഗുരുതരമായി പരിക്കേൽപിച്ചതും.
അതിനിടെ,ഷീബയുടെ മകൾ ഷാനിയുടെയും ഭർത്താവ് സുധീറിെൻറയും മൊഴി പൊലീസ് രേഖപ്പെടുത്തി.
വ്യാഴാഴ്ച രാത്രി മസ്കത്തിൽ നിന്നെത്തിയശേഷം ഏറ്റുമാനൂർ പേരൂരിലെ ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുകയാണ് നാലുമക്കൾ ഉൾപ്പെടെ ഷാനിയുടെ കുടുംബം. ഷീബയുടെ ആഭരണങ്ങൾ കണ്ടെടുത്തത് ഷാനി തിരിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.