പത്തനംതിട്ട: തോട്ടഭൂമികളുടെ കരം സ്വീകരിക്കൽ തുടർന്നാൽ ടാറ്റയുടെ ൈകയേറ്റവും വെ ള്ളപൂശപ്പെടും. സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷ് കമ്പനികൾ കേരളത്തിൽ നടത്തിയ ഭൂ മി വിൽപനകൾ നിയമവിരുദ്ധമെന്നാണ് സർക്കാർ വാദിച്ചുവന്നത്. അത്തരം ഭൂമി ൈകവശമുള ്ള കമ്പനികൾ കരം അടക്കാൻ ഹൈകോടതിയിൽനിന്ന് ഉത്തരവ് തേടിയെത്തുകയാണ്. സർക്കാർ അ ഭിഭാഷകർ എതിർക്കാത്തതിനാലാണ് കമ്പനികൾ അനുകൂല ഉത്തരവുകൾ നേടുന്നത്.
ഇതുവ രെ ഒരുഡസനോളം കമ്പനികൾ ഉത്തരവ് നേടിക്കഴിഞ്ഞു. ടാറ്റയും ൈകവശംെവച്ചിരിക്കുന്നത് പഴയ ബ്രിട്ടീഷ് കമ്പനിയുടെ ഭൂമിയാണ്. മൂന്നാറിലേതടക്കം സംസ്ഥാനത്ത് 1,04,169.65 ഏക്കർ ഭൂമി കൈവശംെവക്കുന്നതിന് ടാറ്റ കാണിക്കുന്നത് മൂന്ന് ആധാരങ്ങളാണ്.
ദേവികുളം സബ് രജിസ്ട്രാർ ഒാഫിസിൽ രജിസ്റ്റർ ചെയ്ത 380/1977, 381/1977, ചാലക്കുടിയിൽ രജിസ്റ്റർ ചെയ്ത 824/1977 എന്നിവയാണവ. 380/1977 ആംഗ്ലോ അമേരിക്കൻ ഡയറക്ട് ടീ േട്രഡിങ് കമ്പനിയുടെ ൈകവശഭൂമി ടാറ്റ ഫിൻലെക്ക് വിൽപന നടത്തുന്നതും 381/1977 കണ്ണൻ ദേവൻ ഹിൽസ് െപ്രാഡ്യൂസ് കമ്പനി (യു.കെ) ലിമിറ്റഡിെൻറ കൈവശഭൂമി ടാറ്റ ഫിൻലെക്ക് വിൽക്കുന്നതും 824/1977 അമാൽഗമേറ്റഡ് ടീ എസ്റ്റേറ്റ് കമ്പനിയുടെ ഭൂമി ടാറ്റ ഫിൻലെക്ക് വിൽപന നടത്തുന്നതുമാണ് വിവരിക്കുന്നത്. ഇതിൽനിന്ന് മൂന്ന് ബ്രിട്ടീഷ് കമ്പനികളിൽനിന്നാണ് ടാറ്റ ഭൂമി സ്വന്തമാക്കിയതെന്നും 1976 ഡിസംബറിലാണ് വിൽപന നടന്നതെന്നും വ്യക്തമാകുന്നുണ്ട്. 380/1977 ആധാരത്തിലെ പിശക് തിരുത്താൻ 17 വർഷം കഴിഞ്ഞ് 1994 ജൂലൈ 29ന് വീണ്ടും ബ്രിട്ടീഷ് കമ്പനി ആധാരം ചമച്ചിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷ് കമ്പനികൾക്ക് ഭൂമി വിൽപന നടത്താൻ അവകാശമുണ്ടെങ്കിൽ വാങ്ങാനും അനുവദിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇപ്പോൾ കരമടച്ച കൊല്ലം ജില്ലയിലെ റിയ, പ്രിയ എസ്റ്റേറ്റുകളുടെ ഭൂമിയുടെ കൈവശമുള്ളത് പഴയ ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസിെൻറ ഭൂമിയാണ്. അതിനാലാണ് ഇതുവരെ കരം സ്വീകരിക്കാതിരുന്നത്. പോബ്സൺ എൻറർപ്രൈസസ്, ഗൂഡംപാറ എസ്റ്റേറിലെ എം.എം.ജെ, ഡോ. സൈന വർഗീസ് ആൻഡ് ജോർജ് വർഗീസ്, ജിജി ജോർജ് തുടങ്ങിയവർ കരം അടക്കാൻ ൈഹകോടതിയിൽനിന്ന് ഉത്തരവ് നേടിയവരാണ്.
നിരവധി കമ്പനികൾ കരം അടക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇത്തരം 200ഒാളം കമ്പനികളുടെ കൈളിലായി അഞ്ചു ലക്ഷത്തോളം ഏക്കർ ഭൂമിയുണ്ട്. അതിൽപെടുന്നതാണ് ടാറ്റയും. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ സിവിൽ കോടതിയെ സമീപിക്കാനാണ് ഹൈകോടതി നിർദേശിച്ചിട്ടുള്ളത്. ഉടമസ്ഥത കേസിലെ കോടതി വിധിക്ക് വിധേയമായി കരം സ്വീകരിക്കണമെന്ന നിർദേശം സർക്കാറിനു മുന്നിലുണ്ടെങ്കിലും അതിൽ തീരുമാനമെടുത്തിട്ടില്ല. അതിനുമുമ്പ് കൊല്ലം കലക്ടർ സ്വന്തം നിലയിൽ കരം അടക്കാൻ അനുവദിക്കുകയായിരുന്നു. ഇതിൽ പ്രിയയുടെ കരം അടച്ചത് റദ്ദാക്കിയെങ്കിലും റിയയുടേതിൽ നടപടി സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.