കോഴിക്കോട്: കേരളത്തിലെ കോവിഡ് ചികിത്സക്കായി പ്ലാസ്മ നൽകാൻ തയാറാണെന്ന് മുഖ്യമന്ത്രിയെ അറിയിക്കുന്നത ായി തബ്‌ലീഗ് ജമാഅത്ത് അറിയിച്ചു. കേരളത്തിൽ കോവിഡ് പോസിറ്റീവ് ആയി അവശേഷിക്കുന്ന തബ്‌ലീഗ് പ്രവർത്തകർ നിലവിൽ രണ്ടുപേർ മാത്രമാണ്. ഇവിടുത്തെ ചികിത്സയിൽ എല്ലാവരും സന്തോഷവാൻമാരാണ്. കോവിഡ് നെഗറ്റീവ് ആയവരുടെ പ്ലാസ്മ രോഗികൾക്ക് നൽകാൻ തയാറാണെന്ന് അറിയിക്കുന്നതായും തബ്‌ലീഗ് ജമാഅത്ത് വക്താവ് എം.വി. അഹമ്മദുണ്ണി അറിയിച്ചു.
രോഗം ഭേദമായവരുടെ രക്തത്തിലുണ്ടാകുന്ന, ആൻറിബോഡികള്‍ വേര്‍തിരിച്ചെടുത്ത് രോഗമുള്ളവരില്‍ ഉപയോഗിക്കുന്നതാണ് ചികിത്സാ രീതി. ഇതിനായി പ്ലാസ്മ നല്‍കാമെന്നറിയിച്ച് രോഗമുക്തരായ 200 തബ്‌ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതായി നേരത്തേ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഠിനമായ അണുബാധയുള്ള രോഗികളിൽ ചികിത്സ നടത്താനാണ് പ്ലാസ്മ ശേഖരിക്കുന്നത്.
പ്ലാസ്മ നല്‍കാനും, സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കാനും തയാറാണെന്നറിയിച്ച് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തബ്‌ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നുള്ള 42 പേരും പ്ലാസ്മ ദാനത്തിന് തയാറായി മുന്നോട്ട് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.