ന്യൂഡൽഹി: സംസ്ഥാന സർക്കാർ ശബരിമലയുമായി ബന്ധപ്പെട്ട് സമർപ്പിച്ച മൂന്ന് ഹരജികളും ഒരു സ്വകാര്യ ഹരജിയും സുപ്ര ീംകോടതി തള്ളി. കേരള ഹൈകോടതി പരിഗണനയിലുള്ള ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രീംകോടതിയിലേക്ക് മാറ ്റണമെന്ന് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹരജികളും ഹൈകോടതി ശബരിമല നിരീക്ഷണത്തിന് സമിതിയെ നിയമിച്ചതിനെത ിരായ പ്രത്യേകാനുമതി ഹരജിയും ആണ് തള്ളിയത്.
സംസ്ഥാന സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ വാദത്തിലേക്ക് കടക്കുംമുമ്പുതന്നെ ഹരജികൾ കേൾക്കുന്നതിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിമുഖത പ്രകടിപ്പിച്ചു. പുനഃപരിശോധന ഹരജികൾ വിശദമായി കേട്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈകോടതി പരിഗണനയിലുള്ള ഒമ്പത് ഹരജികളൊഴികെയുള്ളവ തീർപ്പാക്കിയതാണെന്ന് വിജയ് ഹൻസാരിയ ബോധിപ്പിച്ചപ്പോൾ മറ്റു ഹരജികൾ കൂടി ഹൈകോടതി തീർപ്പാക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി.
ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹരജിയിൽ നോട്ടീസ് അയക്കണമെന്ന് വിജയ് ഹൻസാരിയ ആവശ്യപ്പെട്ടപ്പോൾ ഹൈകോടതിയെതന്നെ സമീപിക്കണമെന്നും സുപ്രീംകോടതി ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹരജി തള്ളിയാൽ ഹൈകോടതിയെ സമീപിക്കാനാകില്ലെന്ന് പറഞ്ഞുവെങ്കിലും ഹൈകോടതിയെ സമീപിക്കാമെന്നും തങ്ങൾ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിലക്കലിൽനിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹന ഗതാഗതം അനുവദിക്കുക, കെ.എസ്.ആർ.ടി.സിയുടെ നിലക്കൽ-പമ്പ നിരക്ക് വർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.വി. ബാബു സമർപ്പിച്ച ഹരജി അസംബന്ധമാണെന്ന് പറഞ്ഞാണ് സുപ്രീംകോടതി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.