സീറ്റില്ല; ഗാന്ധി പ്രതിമക്ക് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറിയുടെ രാജി

പത്തനംതിട്ട: മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് അടൂരിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു ദിവാകരന്‍റെ പ്രതിഷേധം. ഒപ്പം, രാജിപ്രഖ്യാപനവും. പാർട്ടിയിലെ എല്ലാ ചുമതലകളും രാജിവെക്കുന്നതായി ബാബു ദിവാകരൻ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികൾ വൈകാരികമായി വിവരിക്കുകയും ചെയ്തു.

കെ.പി.സി.സി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും അടൂർ നഗരസഭാ മുൻ ചെയർമാനുമാണ് ബാബു ദിവാകരൻ. സംവരണ മണ്ഡലങ്ങളിൽ എന്തെങ്കിലുമാകട്ടെയെന്നാണോ കോൺഗ്രസ് നിലപാടെന്ന് അദ്ദേഹം ചോദിച്ചു. പദവികൾ രാജിവച്ചെങ്കിലും മറ്റു പാർട്ടിയിലേക്ക് പോകില്ല. അഡ്വ. സി.വി. ശാന്തകുമാറിനെ അടൂരിൽ സ്ഥാനാർഥിയായി നേതൃത്വം ഏകദേശം ഉറപ്പിച്ചെന്ന വിവരം വന്നതോടെയാണ് ബാബു ദിവാകരന്‍റെ രാജി.

Tags:    
News Summary - No seat; DCC General Secretary resigns in front of Gandhi statue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.