നിയമസഭ തെരഞ്ഞെടുപ്പ്: പ്രഖ്യാപനത്തിനൊരുങ്ങി ബി.ജെ.പി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായി. ദിവസങ്ങൾക്കകം സ്ഥാനാർഥി പ്രഖ്യാപനത്തിനൊരുങ്ങിയിരിക്കുകയാണ് പാർട്ടി. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് അന്തിമ തീരുമാനമായതെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന വിവരം. ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നും പിന്നാലെ ആദ്യഘട്ട പട്ടിക പുറത്തുവിടുമെന്നുമാണ് അവർ പറയുന്നത്. 50ഓളം പേര്‍ ആദ്യപട്ടികയിലുണ്ടാകും.

സംസ്ഥാന നേതൃത്വം സമർപ്പിച്ച പട്ടികയിൽ കാര്യമായ മാറ്റം ദേശീയ നേതൃത്വം നിർദേശിച്ചില്ലെന്നാണ് സംസ്ഥാന ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്. ചില സീറ്റുകളിൽ സംസ്ഥാന നേതൃത്വം ചർച്ച നടത്തി കേന്ദ്രനേതൃത്വത്തെ വിവരം അറിയിക്കും. ഘടകകക്ഷികളുടെ സീറ്റുകളുടെ കാര്യത്തിലും ഏറെക്കുറെ തീരുമാനമായി. 

Tags:    
News Summary - Legislative Assembly elections: BJP prepares for announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.