അയൽവാസികൾ അസഭ്യം പറഞ്ഞു; ആലപ്പുഴയിൽ പെൺകുട്ടി ജീവനൊടുക്കി

ഹരിപ്പാട്: പെൺകുട്ടിയുടെ ആത്മഹത്യ അയൽവീട്ടുകാർ അസഭ്യം പറഞ്ഞതിൽ മനംനൊന്തെന്ന് വീട്ടുകാർ. കരുവാറ്റ മണക്കത്ത് മണലിൽ ഹരികുമാറിെൻറയും (രഘു) ബീന റാണിയുടെയും ഏകമകൾ ഹൃദ്യയാണ് (18) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏേഴാടെയായിരുന ്നു സംഭവം. കിടപ്പുമുറിയിലെ ഫാനിൽ ഷാൾ കഴുത്തിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെപ്പറ്റി വീട്ടുകാർ പറയുന്നത്: വ്യാഴാഴ്ച വൈകീട്ട് ഹൃദ്യ വളർത്തുന്ന പശുക്കുട്ടി അയൽവീട്ടിലെ പറമ്പിൽ കയറിയതിനെ ചൊല്ലി വാക്തർക്കം ഉണ്ടായിരുന്നു. അയൽവീട്ടിലെ മൂന്നുപേർ ചേർന്ന് അസഭ്യം പറഞ്ഞു. ഇതിൽ മനംനൊന്ത് ഹൃദ്യ മുറിയിൽ കയറി വാതിൽ അടച്ചു. പിണങ്ങിയാൽ സ്ഥിരം ചെയ്യുന്നതായതിനാൽ വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല. കുെറനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ തള്ളിത്തുറന്ന് നോക്കിയപ്പോൾ തൂങ്ങിനിൽക്കുന്നത് കാണുകയായിരുന്നു. ഉടൻ കെട്ടറുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മുറിയുടെ ഭിത്തിയിൽ മരണത്തിന് കാരണം അയൽവീട്ടുകാരാണെന്ന് എഴുതിയിട്ടുണ്ട്.

ഹരിപ്പാട് പൊലീസ് എത്തി നടപടി സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ 11ന് സംസ്കാരം നടക്കും. സംഭവത്തെത്തുടർന്ന് അയൽവീട്ടുകാർ വീടുപൂട്ടി കടന്നുകളഞ്ഞതായും ബന്ധുക്കൾ പറഞ്ഞു.

Tags:    
News Summary - suicide karuvatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.