15 വയസായപ്പോൾ തന്നെ ആർ.എസ്.എസിെൻറ പിശക് മനസിലായി -എസ്.ആർ.പി

തിരുവനന്തപുരം: 15 വയസായപ്പോൾ തന്നെ ആർ.എസ്.എസിെൻറ പിശക് മനസിലായെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. 64 വർഷമായി താൻ സി.പി.എം അംഗവും പ്രവർത്തകനാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ബന്ധത്തെ കുറിച്ചുള്ള ജന്മഭൂമി ലേഖനത്തിനാണ് എസ്.ആർ.പി മറുപടി നൽകിയത്. പി. ശ്രീകുമാര്‍ എഴുതിയ 'രമേശ് ചെന്നിത്തലയല്ല, ആര്‍.ശങ്കറും എസ്. രാമചന്ദ്രന്‍ പിള്ളയുമാണ് ആര്‍എസ്എസ്; ചെന്നിത്തലയുടെ അച്ഛനും' എന്ന ലേഖനത്തിലാണ് രാമചന്ദ്രൻ പിള്ള ആർ.എസ്.എസായിരുന്നുവെന്ന് പറയുന്നത്. 

ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്.ആർ.പി. ആ മാന്യതക്ക് കാരണം അദ്ദേഹത്തിന്റെ ആർ.എസ്.എസ് സംസ്‌കാരമാണ് എന്ന് പറയുന്നവരുമുണ്ടെന്നാണ് ലേഖകൻ പറയുന്നത്. കായംകുളത്ത് ആർ.എസ്.എസ് ശാഖ നടത്തുന്നതിന്‍റെ ചുമതലക്കാരനായിരുന്നു എസ്.ആർ.പി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് എസ്.ആർ.പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലുണ്ടായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്.ആർ.പി സംഘത്തിെൻറ പ്രവര്‍ത്തന ശിബിരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവർത്തകനായെന്നും ലേഖനം പറയുന്നു.

Latest VIDEO

Full View

Tags:    
News Summary - SRP Replay on RSS Alligations-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.