സി.ബി.െഎ മൊഴിയെടുത്തു, ശ്രീജിത്ത് സമരം അവസാനിപ്പിച്ചു 

തിരുവനന്തപുരം: സി.ബി.െഎ അന്വേഷണം ഏറ്റെടുത്തതിനെ തുടർന്ന് സഹോദരൻ ശ്രീജീവിെൻറ മരണത്തിൽ നീതി തേടി സെക്രേട്ടറിയറ്റിന് മുന്നിൽ 782 ദിവസമായി സമരം ചെയ്തുവന്ന ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സി.ബി.െഎ സംഘത്തിന് മുന്നില്‍ മാതാവ് പ്രമീള രമണിക്കൊപ്പം മൊഴി നല്‍കിയ ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചതായി അറിയിച്ചത്. മൊഴിയെടുപ്പില്‍ വിശ്വാസ്യത വന്നിരിക്കുെന്നന്നും ശ്രീജിത്ത് പറഞ്ഞു. കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്നും തനിക്ക് ഉദ്യോഗസ്ഥരില്‍ വിശ്വാസം വന്നിരിക്കുെന്നന്നും ശ്രീജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2014 മേയ് 21നാണ് ശ്രീജിത്തിെൻറ സഹോദരൻ ശ്രീജീവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിക്കുന്നത്. പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതു മൂലമാണ് ശ്രീജീവ് മരിച്ചതെന്ന ആരോപണവും ഉയർന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് പൊലീസ് കംപ്ലയിൻറ് അതോറിറ്റി കണ്ടെത്തുകയായിരുന്നു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ ഹൈകോടതിയിൽനിന്നും സ്റ്റേ വാങ്ങിയിരുന്നു. രണ്ടു വർഷം മുമ്പാണ് നീതി തേടി ശ്രീജിത്ത് സെക്രേട്ടറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചത്.

രണ്ടുമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിന് ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് മാതാവിനൊപ്പം നെയ്യാറ്റിൻകരയിലേക്ക് പോയി. ശ്രീജീവിനെ പൊലീസ് കസ്റ്റഡിയില്‍ അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിെച്ചന്നും സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവര്‍ കൂട്ടുനിെന്നന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലയിൻറ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയാറാക്കിയ എസ്.ഐ ഡി. ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് കംപ്ലയിൻറ് അതോറിറ്റി വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിെൻറ അപേക്ഷ കണക്കിലെടുത്ത് കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകണമെന്നും നിർദേശിച്ചിരുന്നു. ഇൗ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടിരുന്നു. 

എന്നാൽ, കേസ് അന്വേഷിക്കണമെന്ന സര്‍ക്കാറിെൻറ ആവശ്യം തള്ളി സി.ബി.ഐ കത്ത്‌ നൽകി. തുടർന്ന് ശ്രീജിത്തിെൻറ സമരത്തിന് പിന്തുണ വർധിക്കുകയും സർക്കാർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. വീണ്ടും അന്വേഷണം ആവശ്യപ്പെെട്ടങ്കിലും സി.ബി.െഎ അന്വേഷണം ഏറ്റെടുക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. വിഷയം വീണ്ടും വിവാദത്തിലായതിനെ തുടർന്ന് സി.ബി.െഎ അന്വേഷണം ഏറ്റെടുക്കാൻ തീരുമാനിച്ചു. കേസിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ച ഹരജിയിലെ സ്റ്റേ നീക്കാനും സർക്കാർ നടപട ി സ്വീകരിച്ചു. ആ സാഹചര്യത്തിലാണ് സി.ബി.െഎ അന്വേഷണം ആരംഭിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ശ്രീജിത്തിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

Tags:    
News Summary - Sreejith Ends Strike - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.