വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കര്‍മപദ്ധതി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിെൻറ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന തിനുമുമ്പ് ജില്ല തലത്തില്‍ പ്രത്യേക കര്‍മപദ്ധതി രൂപവത്കരിക്കാന്‍ ജില്ല ഭരണകൂടം ത ീരുമാനിച്ചു. കലക്ടര്‍ എസ്. സുഹാസിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീ രുമാനം. വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി ആരംഭിച്ച സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചന.

സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രാഥമിക പരിശോധന നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ല ഭരണകൂടത്തിെൻറ പരിഗണനയിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും മാർഗനിര്‍ദേശങ്ങള്‍ തയാറാക്കുക. അടുത്ത ദിവസങ്ങളില്‍ ജില്ല കലക്ടര്‍ വഴി സര്‍ക്കാറിലേക്ക് കര്‍മപദ്ധതി സമര്‍പ്പിക്കാനാണ് തീരുമാനം.

വിമാനത്താവളത്തില്‍ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും കര്‍മപദ്ധതിയില്‍പെടുത്തും.
തുറമുഖത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റ് പ്രതിനിധികളും അവലോകന യോഗത്തില്‍ പങ്കെടുത്തു. സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, എസ്.പി കെ. കാര്‍ത്തിക്, ഡി.സി.പി ജി. പൂങ്കുഴലി, അസി. കലക്ടര്‍ എം.എസ്. മാധവിക്കുട്ടി, കേരള ആംഡ് ബറ്റാലിയന്‍ -1 കമാന്‍ഡൻറ് വൈഭവ് സക്‌സേന, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Special package for airport-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT