സോളാർ തുടരന്വേഷണം: സരിതയിൽനിന്ന് െമാഴിയെടുത്തു

തിരുവനന്തപുരം: സോളാർ തുടരന്വേഷണത്തിെൻറ ഭാഗമായി  പ്രതി സരിതാനായരിൽനിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിയാണ് മൊഴി നൽകിയത്. ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായ സോളാർ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച തുടരന്വേഷണ നടപടികളുടെ ഭാഗമായാണ് സരിതയുടെ മൊഴി അന്വേഷണസംഘം എടുത്തത്.

മുൻ മുഖ്യമന്ത്രിയടക്കം കോൺഗ്രസ് നേതാക്കൾക്കെതിരായ ലൈംഗിക ആരോപണങ്ങളെക്കുറിച്ചും വിവിധ ഘട്ടങ്ങളിൽ പുറത്തുവന്ന സരിതയുടെ കത്തുകളെക്കുറിച്ചുമാണ് സരിതയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചത്. ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി സരിത മൊഴി നൽകിയതായാണ് സൂചന.

ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായ സോളാർ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ  ഒക്ടോബർ 11ന് സോളാർ കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത്.  ഇതിനു പിന്നാലെയാണ്,  അന്വേഷണം അട്ടിമറിച്ചത് സംബന്ധിച്ച് സരിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

Tags:    
News Summary - Solar Case: Crime branch hear Saritha Nair statement -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.