കൊച്ചി/കൊടുങ്ങല്ലൂർ/കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശമടങ്ങുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച ആകാശവാണി ഉദ്യോഗസ്ഥക്കെതിരെ നിരവധിപേർ പരാതി നൽകി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. രേഖ രാജ് ഉൾെപ്പടെയുള്ളവരാണ് പരാതി നൽകിയത്. അസമിലെ 19 ലക്ഷം പേർക്ക് രാജ്യമില്ലാതാവുന്ന ദേശീയപൗരത്വ പട്ടികയുമായി (എൻ.സി.ആർ) ബന്ധപ്പെട്ട് ആകാശവാണി പ്രോഗ്രാം ഡയറക്ടറും എഴുത്തുകാരിയുമായ കെ.ആർ. ഇന്ദിരയാണ് വർഗീയതയും മതവിദ്വേഷവും പടർത്തുന്ന ഫേസ്ബുക്ക് കുറിപ്പുകളിട്ടത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട സൈബർ െസല്ലിന് ഓൺലൈനായി നൽകിയ പരാതി കോട്ടയം സൈബർ സെല്ലിന് കൈമാറിയതായി വിവരം ലഭിച്ചെന്ന് രേഖ രാജ് പറഞ്ഞു. എസ്.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ടി.എ. ബിനാസ് സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിനും ശ്രീജിത് പെരുമന വയനാട് ജില്ല പൊലീസ് മേധാവിക്കും ദിനു വെയിൽ കാലടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഇന്ദിരയുടെ മുസ്ലിംവിരുദ്ധ വര്‍ഗീയപരാമര്‍ശം വ്യത്യസ്ത മത സമുദായങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തുരങ്കം വെക്കുന്നതും സമൂഹത്തില്‍ മുസ്ലിംകള്ക്ക് നേരെ വിദ്വേഷം വളര്‍ത്തുന്നതുമാണെന്ന് ബിനാസിെൻറ പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.