കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മാലിപറമ്പിൽ മുഹമ്മദ് ബിലാലിനെ (23) കോടതി മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വൈകീട്ട് മൂന്നുവരെയാണ് പ്രതിയെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ എ.എം. അബ്ദുൽ സാലിയുടെ ഭാര്യ ഷീബയെയാണ് കൊലപ്പെടുത്തിയത്.
അബ്ദുൽ സാലി ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. മൊബൈൽ ഫോൺ, താക്കോൽക്കൂട്ടം എന്നിവ തണ്ണീർമുക്കം ബണ്ടിൽനിന്ന് വലിച്ചെറിഞ്ഞെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്. ഇവ കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.