ചെന്നൈ: പുതുക്കോട്ടയിൽ പ്രത്യേക സമുദായത്തിൽപ്പെട്ട സ്ത്രീകളെ മോശമായി പരാമർശ ിച്ച വാട്സ്ആപ് ശബ്ദസന്ദേശം പ്രചരിച്ചതിനെ തുടർന്നുണ്ടായ സംഘർഷം തുടരുന്നു. സ ന്ദേശമയച്ച രണ്ടുപേരെ പിടികൂടണമെന്നാണ് ‘മുത്തരായർ’ സമുദായത്തിലെ പ്രതിഷേധക്ക ാരുടെ ആവശ്യം. പുതുക്കോട്ടയിൽനിന്ന് 30 കി.മീറ്റർ അകലെയുള്ള പൊന്നമരാവതി കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം. വോെട്ടടുപ്പുദിനത്തിലാണ് വാട്സ്ആപ് സന്ദേശം പ്രചരിച്ചത്. പ്രകോപിതരായ ജനങ്ങൾ വിവിധയിടങ്ങളിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വ്യാപക അക്രമസംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. പലയിടങ്ങളിലും ശനിയാഴ്ചയും റോഡ് തടഞ്ഞു. ബസ് സർവിസുകൾ മുടങ്ങി. പ്രക്ഷോഭം മറ്റു ജില്ലകളിലേക്കുകൂടി പടരുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. മധുരയിൽ കൊട്ടാംപട്ടിയിലും ശിവഗംഗ ജില്ലയിലെ കാരക്കുടിയിലും ഉപരോധസമരം നടന്നു. 48 മണിക്കൂറിനകം പ്രതികളെ പിടികൂടുമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെ പ്രതിഷേധക്കാർ സമരം താൽക്കാലികമായി നിർത്തി.
അതിനിടെ പൊന്നമരാവതി തഹസിൽദാർ ബാലകൃഷ്ണൻ നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന ആയിരത്തോളം ആളുകളുടെ പേരിൽ പൊതുസ്വത്ത് നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സെപ്പടുത്തൽ തുടങ്ങിയ ഏഴ് വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പുതുക്കോട്ട എസ്.പി ശെൽവരാജ് അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ നിരോധനാജ്ഞ തുടരുമെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജില്ല കലക്ടർ ഉമാമഹേശ്വരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.