ശങ്കര്‍ റെഡ്ഡിയുടെ നിയമനം: ചെന്നിത്തലയുടെ ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത് സംബന്ധിച്ച വിജിലന്‍സ് കേസില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്നതാണോയെന്ന് അറിയിക്കണമെന്ന് ഹൈകോടതി. രണ്ടാഴ്ചക്കകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം നടക്കുന്ന പ്രാഥമികാന്വേഷണം തടയുന്നില്ളെന്നും അതേസമയം, ബാഹ്യ പ്രേരണകള്‍ക്ക് വിധേയമാകാതെവേണം അന്വേഷണം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.

കേസില്‍ പ്രാഥമികാന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയും തുടര്‍ന്ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി പായിച്ചിറ നവാസ് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

റെഡ്ഡിക്കൊപ്പം മറ്റുചിലര്‍ക്കും പ്രമോഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇത് മറച്ചുവെച്ച് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത് സംശയകരമാണെന്നും കോടതി വ്യക്തമാക്കി. മറ്റുചിലരെയും തസ്തികയുണ്ടാക്കി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങള്‍ അംഗീകരിക്കുന്നുണ്ടോ, മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണം. പരാതിക്കാരനായ പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസിനെ എതിര്‍ കക്ഷിയാക്കാന്‍ ഹരജിക്കാരന്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Tags:    
News Summary - sankar reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.