ന്യൂഡൽഹി: നൂറ്റാണ്ടിലേറെ തുടരുന്ന മതാചാരം എടുത്തുകളഞ്ഞ ഭൂരിപ ക്ഷ വിധിയിൽ ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് സുപ്രീംകോടതി പ്രവേശനം അനുവദിച്ചു. ആർത്തവകാലത്തെ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനത്തിന് വഴിയൊരുക്കി കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടത്തിലെ മൂന്ന് (ബി) അഞ്ചംഗ ബെഞ്ച് 4-1 ഭൂരിപക്ഷത്തിന് റദ്ദാക്കുകയും ചെയ്തു. ബഹുസ്വര സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഹരജിയെന്ന് കുറ്റപ്പെടുത്തി അഞ്ചംഗ ബെഞ്ചിലെ ഏക വനിത ജഡ്ജി സ്ത്രീപ്രവേശത്തിെനതിരെ വിധി പുറപ്പെടുവിച്ചു.
റദ്ദായത് 27 വർഷം മുമ്പത്തെ വിധി
ന്യൂഡൽഹി: ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനത്തിനുള്ള വിലക്ക് ശരിവെച്ച് കേരള ഹൈകോടതി പുറപ്പെടുവിച്ച വിധി ഇതോടെ അസാധുവായി. 27 വർഷം മുമ്പ് ഹൈകോടതി സമർപ്പിച്ച വിധിക്കെതിരെ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഡ്വ. ഇന്ദിര ജയ്സിങ്ങാണ് അവർക്കുവേണ്ടി ഹാജരായത്. അതിൽ കക്ഷിയായ കേരള സർക്കാർ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് എടുത്തപ്പോൾ ദേവസ്വം ബോർഡ് എതിരായ നിലപാട് സ്വീകരിച്ചു. മറുഭാഗത്ത് ആർ.എസ്.എസ് അനുകൂലിച്ചിട്ടും കേന്ദ്ര സർക്കാർ സുപ്രീംകോടതിയുെട ഇഷ്ടത്തിന് വിട്ടു. സുപ്രീംകോടതി നിയോഗിച്ച രണ്ട് അമിക്കസ് ക്യൂറിമാരിൽ അഡ്വ. രാജു രാമചന്ദ്രനും പ്രവേശനത്തെ അനുകൂലിച്ചു.
‘മതത്തിൽ പുരുഷാധിപത്യം വേണ്ട’
മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേൽ പുരുഷാധിപത്യത്തിെൻറ കാഹളം മുഴക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് എ.എം. ഖാൻവിൽകറുമായി ചേർന്നാണ് ചീഫ് ജസ്റ്റിസ് വിധിയെഴുതിയത്. ഇതിനോട് യോജിച്ച് ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാനും ഡി.വൈ. ചന്ദ്രചൂഡും പ്രത്യേകം വിധി പ്രസ്താവങ്ങൾ എഴുതി.
ആർത്തവമെന്ന ജീവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ അവസ്ഥയുടെ പേരിൽ ശബരിമലയിൽ സ്ത്രീയെ വിലക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്ത്രീകളെ മാത്രം ഇങ്ങനെ ഒഴിവാക്കിയത് ലിംഗപരമായ വിവേചനം കൂടിയാണ്. അന്തസ്സിനും തുല്യതക്കുമുള്ള സ്ത്രീയുടെ അവകാശത്തിെൻറ ലംഘനമാണിത്. ഇത് സ്ത്രീകളെക്കുറിച്ചുള്ള മുൻധാരണ കൊണ്ട് പ്രചരിപ്പിക്കപ്പെട്ടതാണ്. അല്ലാതെ മതത്തിെൻറ അടിസ്ഥാന ഘടകമല്ല. ആർത്തവത്തിെൻറ പേരിൽ ക്ഷേത്രപ്രവേശനത്തിന് വിലക്കുന്ന കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടത്തിലെ മൂന്ന് (ബി) സ്വന്തം ഇഷ്ടപ്രകാരം ആരാധിക്കാനുള്ള സ്ത്രീയുടെ അവകാശത്തിെൻറ ലംഘനമാണ്. അതിനാൽ ഭരണഘടന വിരുദ്ധമാണ്. ആരാധന അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ വേണം.
‘ശബരിമല വിലക്ക് അയിത്തം’
ഇേത നിലപാടിനെ പിന്തുണച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ശബരിമലയിൽ സ്ത്രീകൾക്കുള്ള നിരോധനം അയിത്തമാെണന്ന് ചുണ്ടിക്കാട്ടി. സ്ത്രീയുടെ സാന്നിധ്യം പുരുഷനെ ബ്രഹ്മചര്യത്തിൽനിന്ന് വ്യതിചലിപ്പിക്കുമെന്നതാണ് ഇൗ വിലക്കിെൻറ യുക്തി. പുരുഷെൻറ ബ്രഹ്മചര്യത്തിെൻറ ഭാരം സ്ത്രീക്കുമേൽ അടിച്ചേൽപിക്കുകയാണിതുവഴി ചെയ്യുന്നത്. ഒരു സ്ത്രീയുടെ അന്തസ്സ് ഒരു ആൾക്കൂട്ടത്തിെൻറ ദയയിൽ നിന്നായ്ക്കൂടാ. ധർമികത എന്നത് നശ്വരമായ ഒന്നല്ല.
‘അയ്യപ്പഭക്തർ വേറിട്ട വിശ്വാസികളല്ല’
അയ്യപ്പ ഭഗവാനെ ആരാധിക്കുന്നതുകൊണ്ട് മാത്രം അയ്യപ്പഭക്തർ പ്രത്യേക വിശ്വസാചാരങ്ങളുള്ള സമൂഹമാവില്ലെന്ന് ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ തെൻറ വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. മറിച്ച് അയ്യപ്പഭക്തി ഹിന്ദു ആരാധനയുടെ ഭാഗം മാത്രമാണെന്നും ജസ്റ്റിസ് നരിമാൻ കൂട്ടിച്ചേർത്തു.
‘ജഡ്ജിമാരുടെ കാഴ്ചപ്പാടിലല്ല അനുഷ്ഠാനം’
നാല് ജഡ്ജിമാരുടെ വിധിക്കെതിരെ ബെഞ്ചിലെ ഏക വനിത ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്ര ആഞ്ഞടിച്ചു. ജഡ്ജിമാർ തങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലല്ല ഒരു മതത്തിെൻറ അടിസ്ഥാന അനുഷ്ഠാനം തീരുമാനിക്കേണ്ടതെന്ന് അവർ വിധി പ്രസ്താവിച്ചു. ഒരു മതത്തിൽ അനുഷ്ഠാനങ്ങളുടെ അനിവാര്യത തീരുമാനിക്കേണ്ടത് ആ മതസമൂഹത്തിനുള്ളിൽ നിന്നാണ്. ഇത് വ്യക്തിപരമായ വിശ്വാസത്തിെൻറ കാര്യമാണെന്നും അവർ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.