തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നപ്പോൾ പൊലീസിന് വീഴ്ച സംഭവിച്ചെന്ന ആരോപണം നിലനിൽക്കെ, ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്ന പൊലീസ് ഉന്നതതല യോഗം 12ലേക്ക് മാറ്റി. പൊലീസ് വീഴ്ച സംബന്ധിച്ച് സന്നിധാനത്ത് ചുമതലയുണ്ടായിരുന്ന തൃശൂർ റേഞ്ച് െഎ.ജി എം.ആർ. അജിത്കുമാറിെൻറ റിപ്പോർട്ട് ലഭിക്കാത്തതും മണ്ഡലകാലത്ത് ശബരിമല നട തുറക്കുേമ്പാൾ പൊലീസുകാരെ വിന്യസിക്കുന്നത് സംബന്ധിച്ച് അന്തിമരൂപം വരാത്തതും ഉദ്യോഗസ്ഥരിൽ ചിലർ അസൗകര്യം അറിയിച്ചതിനെയും തുടർന്നാണ് യോഗം മാറ്റിയത്.
ശബരിമല നട രണ്ടു ദിവസത്തേക്ക് തുറന്നപ്പോൾ തന്നെ പൊലീസിന് നിയന്ത്രണം നഷ്ടമായെന്ന ആരോപണമാണ് പൊതുവിലുള്ളത്. അവിടെ സംഭവിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് െഎ.ജിയോട് ഡി.ജി.പി ആവശ്യപ്പെട്ടത്. വിവാദത്തിെൻറ പശ്ചാത്തലത്തിൽ 16ന് നട തുറക്കുേമ്പാൾ ശബരിമലയിലെ സുരക്ഷ ക്രമീകരണങ്ങൾ അപ്പാടെ മാറ്റാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. സന്നിധാനത്ത് നിയോഗിക്കപ്പെട്ട പൊലീസുകാർ ഒരുഘട്ടത്തിൽ അവിടെ നിന്ന് പിന്തിരിഞ്ഞതും പൊലീസിെൻറ മെഗാഫോൺ ഉപയോഗിച്ച് ആർ.എസ്.എസ് നേതാവ് സംസാരിച്ചതുമൊക്കെ പൊലീസ് നടപടിയിലെ വീഴ്ചയായാണ് ചൂണ്ടിക്കാട്ടുന്നത്.
തിങ്കളാഴ്ച വൈകുന്നേരം നട തുറന്നപ്പോൾ വൻ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ചൊവ്വാഴ്ച അത് അപ്പാടെ തകിടം മറിെഞ്ഞന്നാണ് ആഭ്യന്തരവകുപ്പിെൻറ വിലയിരുത്തൽ. സ്ത്രീ ആക്രമിക്കപ്പെട്ട സന്ദർഭത്തിൽ അവരെ രക്ഷിക്കാൻ വനിത പൊലീസുകാരുടെ സാന്നിധ്യം ഉണ്ടായില്ല. ആദ്യമായി സന്നിധാനത്തും വനിത പൊലീസുകാരെ നിയോഗിച്ചിരുെന്നങ്കിലും അവരെ അവിടെ കണ്ടെത്താനായില്ല.
7500 ഒാളം ഭക്തർ എത്തിയപ്പോൾ സുരക്ഷ ഒരുക്കാൻ 3000ത്തോളം പൊലീസുകാരെ നിയോഗിച്ചിട്ടും വിജയം കാണാതെ പോയത് കുറ്റകരമായ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണം നടക്കുേമ്പാഴും പൊലീസുകാരുടെ അസാന്നിധ്യം പ്രകടമായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുള്ള റിപ്പോർട്ടാണ് െഎ.ജിയോട് തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.