ശബരിമല: മകരവിളക്ക് തീര്‍ഥാടനത്തിന് നട തുറന്ന ശബരിമലയിൽ ദർശനത്തിന് ഭക്തജന പ്രവാഹം. വ്യാഴാഴ്ച വൈകീട്ട് നട തുറന്നെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ച മുതലാണ് തീര്‍ഥാടകരെ പ്രവേശിപ്പിച്ചത്. പുലര്‍ച്ച നാലിന് നട തുറന്നു. 4.30ന് നെയ്യഭിഷേകം ആരംഭിച്ചു.
ആദ്യ മണിക്കൂറില്‍തന്നെ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. ഉച്ചപൂജക്കുമുമ്പ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരിയുടെയും കാർമികത്വത്തിൽ കളഭാഭിഷേകവും നടന്നു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്. പമ്പ വഴിയും പുല്ലുമേട് വഴിയുമാണ് ഭക്തര്‍ സന്നിധാനത്ത് പ്രവേശിക്കുന്നത്.
രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം എരുമേലിയില്‍നിന്ന് കരിമല വഴിയുള്ള കാനനപാതയിലൂടെയും ഭക്തര്‍ പമ്പയിൽ എത്തിത്തുടങ്ങി. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഭക്തര്‍ക്ക് സുഖദര്‍ശനത്തിന് ക്രമീകരണങ്ങൾ ദേവസ്വം ബോര്‍ഡും ഒരുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.